പാട്ടുപ്രസ്ഥാനത്തിലുണ്ടായ ഒരു ജനകീയ കാവ്യമാണ് രാമകഥപ്പാട്ട്.ഇരവിക്കുട്ടിപ്പിള്ളപ്പോര്, ഉലകുടപെരുമാൾതുടങ്ങിയ പാട്ടുകളെപ്പോലെ തെക്കൻ നാടൻ പാട്ടുകളിൽ ഒന്നു മാത്രമായാണ്സാഹിത്യചരിത്രകാരന്മാർരാമകഥപ്പാട്ടിനെയും കരുതിയിരുന്നത്. എന്നാൽ ഇതിന് മഹത്തരമായ ഒരു സ്ഥാനം നൽകിയത് പി.കെ. നാരായണപിള്ളയാണ്.
രാമകഥപ്പാട്ടിന്റെ കാലം
പണ്ഡിതന്മാർ 14 മുതൽ 17 വരെയുള്ള ശതകങ്ങൾക്കിടെയാണെന്ന് കല്പിക്കുന്നു. കണ്ണശ്ശനു പിന്നീടാണ് അയ്യപ്പിള്ള ആശാന്റെ കാലം (കൊല്ലം ഏഴാം നൂറ്റാണ്ടെന്ന് ഉള്ളൂർ) എന്ന് കവനരീതികൊണ്ട് മനസ്സിലാക്കാം.
കോവളത്തിനടുത്തുള്ള ആവാടുതുറയിലെഅയ്യപ്പിള്ള ആശാനാണ്രാമകഥപ്പാട്ടിന്റെ കർത്താവ്. അദ്ദേഹം അക്ഷരജ്ഞാനമില്ലാത്ത ഒരു കൃഷിക്കാരനായിരുന്നു എന്നും ഒരു ദിവസം മാടം കാക്കാൻ അനുജനെ നിയോഗിച്ചിട്ട് തിരുവനന്തപുരംപത്മനാഭസ്വാമിക്ഷേത്രത്തിൽ ശീവേലിതൊഴാൻ പോയെന്നും ദീപാരാധന കഴിഞ്ഞ് വെളിയിലിറങ്ങിയപ്പോൾ ഒരു വൃദ്ധനെക്കണ്ട് അദ്ദേഹത്തോട് തനിക്ക് വല്ലതും വേണമെന്ന് അപേക്ഷിച്ചു എന്നും അപ്പോൾ അദ്ദേഹം ഒരു വാഴപ്പഴം കൊടുത്തത് ഭക്ഷിച്ചു എന്നും മാടത്തിലേക്കുള്ള യാത്ര പാട്ടു പാടിക്കൊണ്ടായിരുന്നു എന്നുമാണ് ഐതിഹ്യം
ഉള്ളടക്കം
രാമായണകഥയാണ് രാമകഥപ്പാട്ടിന്റെ ഉള്ളടക്കം. വാല്മീകി രാമായണത്തെയാണ് ഈ കൃതി മാതൃകയാക്കുന്നത്. എങ്കിലും കഥയിൽ വ്യതിയാനം വരുത്തുകയും ചില നൂതനാംശങ്ങൾ ഉൾപ്പെടുത്തുകയും ചെയ്യുന്നു കവി. കമ്പ രാമായണത്തിൽ നിന്ന് സ്വീകരിച്ചക്കുന്ന പാതാളരാവണകഥ ഉദാഹരണം. യുദ്ധകാണ്ഡത്തിന് രാമചരിതകാര നേപ്പോലെ അയ്യപ്പിള്ള ആശാനും സാരമായ പ്രാധാന്യം കല്പിക്കുന്നു. രാവണവധത്തോടെയാണ് കൃതി അവസാനിക്കുന്നത്. ഗ്രാമീണജീവിതത്തിൽനിന്ന് രൂപപ്പെടുത്തിയ മിതവും മനോഹരമായ അലങ്കാരകല്പനകൾ രാമകഥപ്പാട്ടിന്റെ പ്രത്യേകതയാണ്.
വിരുത്തവും പാട്ടുമായുമാണ് കൃതി സംവിധാനം ചെയ്തിരിക്കുന്നത്. ഒന്നോ അതിലധികമോ വിരുത്തവും അതിനെത്തുടർന്ന് ദീർഘമായ പാട്ടും. 279 വിരുത്തവും 3163 പാട്ടുകളുമാണുള്ളത്. ഭക്തിയല്ല , ബഹുജനങ്ങൾക്ക് രസം പകർന്ന് കൊടുക്കുകയാണ് ഈ കൃതിയുടെ ലക്ഷ്യം. വില്ലടിച്ചാൻ പാട്ട് പോലെ ചന്ദ്രവളയമെന്ന വാദ്യ ഉപകരണത്തിന്റെ പ്രയോഗത്തോടെ വിഷ്ണുക്ഷേത്രങ്ങളിൽ രാമകഥാപ്പാട്ട് പാടി വന്നിരുന്നു. എതുകയും മേനയും അന്ത്യാദി പ്രാസവുമെല്ലാം ഇതിൽ അനായാസമായി പ്രയോഗിച്ചിരുന്നു
രാമകഥപ്പാട്ടിലെ ഭാഷ
ലീലാതിലകത്തിലെ പാട്ടുലക്ഷണത്തെ ഉല്ലംഘിച്ച് സംസ്കൃതാക്ഷരങ്ങൾ സ്വീകരിച്ച് എഴുതപ്പെട്ടതാണ് രാമകഥപ്പാട്ട്. എങ്കിലും സംസ്കൃതത്തിന്റെ സ്വാധീനം കണ്ണശ്ശകൃതികളെ അപേക്ഷിച്ച് ഏറെ കുറവാണ് രാമകഥപ്പാട്ടിൽ. നല്ല തമിഴ് പണ്ഡിതനായിരുന്ന ആശാൻ മലയാംതമിഴിലാണ് രാമകഥ എഴുതിയത് എന്ന് ഉള്ളൂർ അഭിപ്രായപ്പെടുന്നു. മലനാട്ടുതമിഴും സംസ്കൃതവും മാത്രമല്ല ചെന്തമിഴുകൂടി സങ്കലനം ചെയ്തുണ്ടാക്കിയ ഒരു ഭാഷാമിശ്രമാണ് ഇതിലെന്നാണ് എൻ. കൃഷ്ണപിള്ളയുടെ അഭിപ്രായം. രാമചരിതത്തിലെ ഭാഷ തികച്ചും ക്ലാസിൿ രീതിയിലുള്ള ഒരു സമ്മിശ്രമാണെങ്കിൽ ഇത് തെക്കൻ തിരുവിതാംകൂറിലെ നാടോടിത്തമിഴിൽ നാമ്പെടുത്തിട്ടുള്ളതാണെന്ന് ഡോ. കെ.എം. ജോർജ്ജ് വിശകലനംചെയ്യുന്നു[3]അനുനാസികാതിപ്രസരവുംതാലവ്യാദേശവും ഉള്ള രൂപങ്ങളും ഇല്ലാത്ത രൂപങ്ങളും രാമകഥപ്പാട്ടിൽ കാണാം. ഇതരകൃതികളിൽ കാണാത്ത വിചിത്രമായ വർണ്ണപരിണാമങ്ങളും സന്ധിരൂപങ്ങളും പീഢം, അധിശയം, ജാംഭവാൻ തുടങ്ങിയ തെറ്റായ പദങ്ങളും ആണ് രാമകഥപ്പാട്ടിലെ ഭാഷയുടെ മറ്റു പ്രത്യേകതകൾ.
.
No comments:
Post a Comment