കേരളപാണിനീയം സന്ധി പ്രകരണം



കേരളപാണിനീയം സന്ധി ക്വിസ്


സന്ധി' എന്ന പദത്തിനു് സാമാന്യമായ അർത്ഥം 'ചേർച്ച' എന്നാണല്ലോ. രസതന്ത്രപ്രപദാർത്ഥങ്ങളിൽ ചിലതു് തമ്മിൽ ചേരുമ്പോൾ അവയുടെ വർണ്ണം മുതലായ ഗുണങ്ങൾ മാറിപ്പോകുന്നു. മറ്റുചിലതു് തമ്മിൽ ചേരുമ്പോൾ ഗുണങ്ങൾ മാത്രമല്ല, പദാർത്ഥംതന്നെയും മാറുന്നു. വേറെ ചിലതു് തമ്മിൽ എത്രതന്നെ ചേർത്താലും യാതൊരംശത്തിലും മാററം വരാതെ അതാതിന്റെ സ്ഥിതിയിൽത്തന്നെ ഇരിക്കുന്നു. ഇതുപോലെ അക്ഷരങ്ങൾ, അല്ലെങ്കിൽ വ്യാകരണശാസ്ത്രപ്രകാരമുള്ള വർണ്ണങ്ങൾ, തമ്മിൽ ചേരുമ്പോഴും ഓരോതരം മാറ്റങ്ങൾ ഉണ്ടായിട്ടും ഇല്ലാതെയും വരുന്നതാണു്. ആവക സംഗതികളെപ്പറ്റി വിവരിക്കുന്ന ഭാഗത്തിനാണു് വ്യാകരണത്തിൽ "സന്ധിപ്രകരണം' എന്നു പറയുന്നതു്.      
വർണ്ണങ്ങൾ തമ്മിലുള്ള യോഗത്തിന്റെ സ്ഥലഭേദമനുസരിച്ചു് പാണിനി മുതലായ സംസ്കൃതവ്യാകരണകർത്താക്കന്മാർ വിഭജിച്ചിട്ടുള്ളതുപോലെ, മലയാളത്തിലും സന്ധി സാമാന്യത്തെ പദമദ്ധ്യസന്ധി, പദാന്തസന്ധി, ഉഭയസന്ധി എന്നിങ്ങനെ മൂന്നുതരമായി തിരിക്കാവുന്നതാണു്. പ്രകൃതിപ്രത്യയങ്ങൾ ചേർന്നിട്ടാണല്ലോ പദം ഉണ്ടാകുന്നതു്. അങ്ങനെ ഒരു പദത്തിൽ അന്തർഭവിച്ചിട്ടുള്ള ആ രണ്ടംശങ്ങൾ ചേരുമ്പോൾ മാത്രമുണ്ടാകുന്ന വർണ്ണവികാരം പദമദ്ധ്യസന്ധിക്കു വിഷയം; രണ്ടു പദങ്ങൾ തമ്മിൽ ചേരുമ്പോൾ മാത്രമുണ്ടാകുന്നതു് പദാന്തസന്ധിക്കു വിഷയം; പദമദ്ധ്യസന്ധിയിലും പദാന്തസന്ധിയിലും വരുന്നതു് ഉഭയസന്ധിക്കു വിഷയം. ഉദാഹരണം:
പ്രകൃതി പ്രത്യയം
പദമദ്ധ്യസന്ധി-മരത്തിൽ = മരം+ ഇൽ
പദാന്തസന്ധി-പൊൽപ്പൂ = പൊൻ+ പൂ
ഉഭയസന്ധി-മണിയറയിൽ = മണി+അറ+ ഇൽ
ഇനി സന്ധിയിൽ തമ്മിൽ ചേരുന്ന വർണ്ണങ്ങളുടെ സ്വരവ്യഞ്ജനഭേദമനുസരിച്ചു്, സ്വരങ്ങൾ തമ്മിൽ ചേരുമ്പോൾ ഉള്ളതു് "സ്വരസന്ധി', സ്വരം വ്യഞ്ജനത്തോടു ചേരുമ്പോൾ ഉള്ളതു് "സ്വരവ്യഞ്ജനസന്ധി', വ്യഞ്ജനം സ്വരത്തോടു ചേരുമ്പോൾ ഉള്ളതു് "വ്യഞ്ജനസ്വരസന്ധി', വ്യഞ്ജനങ്ങൾ തമ്മിൽ ചേരുമ്പോൾ ഉള്ളതു് "വ്യഞ്ജനസന്ധി' ഇങ്ങനെ സന്ധിസാമാന്യത്തെ നാലുതരമായിത്തിരിക്കാം:
ഉദാ: സ്വരസന്ധി - മഴ+ അല്ല= മഴയല്ല 
സ്വരവ്യഞ്ജനസന്ധി- താമര+കുളം= താമരക്കുളം 
വ്യഞ്ജനസ്വരസന്ധി- ക+ഇല്ല= കണ്ണില്ല 
വ്യഞ്ജനസന്ധി- നെല്+മണി= നെന്മണി
സന്ധി വരുമ്പോൾ വർണ്ണങ്ങൾക്കു് ഉണ്ടാകാവുന്ന വികാരങ്ങളനുസരിച്ചു നോക്കുന്നതായാൽ "ലോപസന്ധി', "ആഗമസന്ധി', "ദ്വിത്വസന്ധി, "ആദേശസന്ധി' ഇങ്ങനെ നാലായിട്ടും സന്ധിസാമാന്യത്തെ തരംതിരിക്കാവുന്നതാണു്. സന്ധിക്കുന്നവർണ്ണങ്ങളിൽ ഒന്നു് ഇല്ലാതെയാകുന്നതു് "ലോപം' സന്ധിക്കുമ്പോൾ മൂന്നാമതൊന്നുംകൂടി വന്നുചേരുന്നതു് "ആഗമം ', സന്ധിക്കുന്നവയിൽ ഏതെങ്കിലും ഒന്നു് ഇരട്ടിക്കുന്നതു് "ദ്വിത്വം'; ഒന്നിന്റെ സ്ഥാനത്തിൽ മറ്റൊന്നായിത്തീരുന്നതു് "ആദേശം'
ഉദാ : ലോപം- അതല്ല= അതു് + അല്ല 
ആഗമം- മഴുവില്ല= മഴു + ഇല്ല
ദ്വിത്വം- അവിടെപ്പോയി = അവിടെ + പോയി 
ആദേശം- എണ്ണൂറു് = എ + നുറ്
ഇങ്ങനെ ഓരോ ഉപാധിഭേദമനുസരിച്ചു് പലതരം വിഭാഗങ്ങളും ചെയ്യാവുന്നതാണെങ്കിലും ഒടുവിൽ പറഞ്ഞ വിഭാഗത്തെയാണു് സൗകര്യത്താൽ ഇവിടെ സ്വീകരിച്ചിരിക്കുന്നതു്. അതിൽ "ദ്വിത്വസന്ധി' എന്നതിനു്, സന്ധിക്കുന്ന വർണ്ണങ്ങളിൽ ഒന്നുതന്നെയാണു് ആഗമമായി വരുന്നതു് എന്നു മാത്രമേ ആഗമസന്ധിയെക്കാൾ ഭേദമുള്ളു. സൂക്ഷ്മത്തിൽ അതും ആഗമസന്ധിയായിത്തന്നെ വിചാരിക്കാവുന്നതാണു്.
സന്ധിയിൽ ഉണ്ടായിത്തീരുന്ന സകല വർണ്ണവികാരങ്ങൾക്കും ഉച്ചാരണസൗകര്യമാണു് അടിസ്ഥാനമെന്നുള്ളതു് ആവക വികാരങ്ങളുടെ സ്വരൂപം നോക്കിയാൽ എളുപ്പത്തിൽ അറിയാം. വ്യഞ്ജനങ്ങൾക്കു് സ്വരസംയോഗത്തോടുകൂടിയല്ലാതെ സ്പഷ്ടമായ ഉച്ചാരണം സംഭവിക്കാത്തതിനാൽ രണ്ടു വ്യഞ്ജനങ്ങൾ തമ്മിൽ ചേർന്നാലും അക്ഷരം ഒന്നു മാത്രമായിട്ടേ വരുകയുള്ളു. ഒരു ഉച്ചാരണത്തിൽത്തന്നെയാണു് ആ രണ്ടു വ്യഞ്ജനങ്ങളും അടങ്ങിവരുന്നതു് എന്നർത്ഥം. സ്വരങ്ങൾക്കെല്ലാം പ്രത്യേകംതന്നെ സ്പഷ്ടമായ ഉച്ചാരണം ഉള്ളതുകൊണ്ടു് സ്വരസംയോഗങ്ങളിലാണു് വർണ്ണവികാരം അധികമായി ആവശ്യപ്പെടുന്നതു്. ഈവക തത്ത്വങ്ങൾകൂടി ഇവിടെ ഗ്രഹിക്കേണ്ടതാകുന്നു.

ലോപസന്ധി


No comments:

Post a Comment

Featured post

100 ചോദ്യങ്ങൾ വായിക്കാതെ പോകരുത്

​1)ജാതി നാശിനി സഭ സ്ഥാപിച്ചത് ആരാണ്..?- ആനന്ദ തീര്ഥന്‍ 2.ശ്രീ നാരായണ ഗുരു ജനിച്ച വര്ഷം ഏതാണ്.?- 1856 3.ആത്മവിദ്യാ സംഘം സ്ഥാപിച്ചത് ആരാണ്.?...