AAARTS ACADEMY

Wednesday, 25 October 2017

അനന്തപുരവർണനം

അനന്തപുരവര്‍ണ്ണനം

ക്രി. പി. പതിന്നാലാംശതകത്തിന്റെ ആരംഭത്തില്‍ അജ്ഞാതനാമാവായ ഏതോ കവി രചിച്ച ഒരു ലഘുകാവ്യമാണു് അനന്തപുരവര്‍ണ്ണനം. തിരുവനന്തപുരം നഗരമാണു് വര്‍ണ്ണനാവിഷയം. കവിത മുഴുവന്‍ കിട്ടീട്ടില്ല. എല്ലാ ശ്ലോകങ്ങളും അനുഷ്ടപുവൃത്തത്തില്‍ ഗ്രഥിതങ്ങളായിരിക്കുന്നു. അവയില്‍ ഒന്നാണു് ലീലാതിലകത്തില്‍ ഉദ്ധരിച്ചിട്ടുള്ളതും താഴെക്കാണുന്നതുമായ എട്ടാമത്തേ പദ്യം.

ʻʻതമിഴ് സംസ്കൃതമെന്റുള്ള സുമനസ്സുകള്‍കൊണ്ടൊരു
ഇണ്ടമാല തൊടുക്കിന്റേന്‍ പുണ്ഡരീകാക്ഷപൂജയായ്.ˮ

പണ്ടത്തെ മണിപ്രവാളകവികള്‍ മഹര്‍ഷിമാര്‍ മാനിച്ചിട്ടുള്ള പ്രസ്തുതവൃത്തത്തില്‍ കവനംചെയ്യുന്നതിനു പ്രത്യേകമായ പ്രാഗല്ഭ്യം സമ്പാദിച്ചിരുന്നു. ഈ കൃതിയില്‍നിന്നു ചില ശ്ലോകങ്ങള്‍ ചുവടേ പകര്‍ത്തുന്നു.

ദേവതാപ്രാര്‍ത്ഥന:ʻʻഹരയേ നമഃനിന്നോമല്‍ച്ചരണങ്ങളിരണ്ടിനുംശരണാഗതനാകിന്റേന്‍ കരുണാകര, നിത്യമായ് (1)

മോക്ഷാര്‍ത്ഥമായിരിപ്പോരു ദീക്ഷ പൂകിന്റതുണ്ടു ഞാന്‍;രക്ഷിക്കവേണ്ടുമെന്റേക്കും; നിക്ഷേപമയമഞ്ജലിഃ. (2)

അനന്തപുരമെന്റിത്ഥമാനന്ദം കവിയായിതു;സ്തോത്രാമൃതരസംകൊണ്ടെന്‍ ശ്രോത്രപാത്രം നിറയ്പിതു. (3)

അതിന്നു തുണയാമാറു പതിയാക ഗജാനനന്‍;ഭക്ഷിക്ക പയറെള്ളപ്പമിക്ഷു ചക്ക വിരിപ്പവില്‍. (4)

കുംഭം പുസ്തകവും സാക്ഷാല്‍ സംഭരിക്കിന്റ മുദ്രയുംപിടിച്ചുവന്നെന്‍ നാവിന്മേല്‍ കുടിപൂക സരസ്വതി. (5)

നാരായണനുവക്കിന്റ മാരവൈരി മഹേശ്വരന്‍ഉമയാ സഹ മച്ചിത്തേ രമിക്ക നിജവേശ്മനി. (6)

ചരിതം പല ചൊല്ലിന്റേന്‍ ചരതിച്ചൊരു ഗദ്യമായ് പണിയില്ലയെനക്കേതും തുണ ശങ്കരനാകയാല്‍. (7)

അഹോ! നിന്‍കീര്‍ത്തിയാകിന്റ മഹാവെള്ളത്തില്‍ നിന്റൊരുകരകാണ്മാനുഴക്കിന്റേന്‍ ഹൃദയത്തിന്നു പോറ്റി, ഞാന്‍. (8)

പറ്റുമുത്സാഹമുണ്ടെന്റാല്‍ മറ്റുമെല്ലാമിതപ്പെടും;പണ്ടു ഗങ്ഗാനദീതന്നെക്കെണ്ടുപോന്നാന്‍ ഭഗീരഥന്‍. (9)

ദേവാനാം തലയില്‍പ്പുക്കു കേവലം താനിരിപ്പിതു,ഉത്താനപാദപുത്രോപി ഭക്തനാക നിമിത്തമാം. (10)

ഞാനുമവ്വണ്ണമേ നിന്നെ മാനിച്ചടി വണങ്കിനാല്‍അകമേ തോന്റുമത്യന്തം പുകഴും പരിചാദരാല്‍. (11)

പത്തു യോജനനീളത്തില്‍ പത്തു ദിക്കും നിറൈന്തതുതിരുമേനി വലംവയ്പാനരുതെന്റു മയാശ്രുതം.ˮ (12)

തിരുവനന്തപുരം:ശ്രീപാദതീര്‍ത്ഥമാടിപ്പോയ് ശ്രീതീര്‍ത്ഥം തത്ര കാണലാംശ്രീകണ്ടേശ്വരമെന്റുള്ള ശ്രീകൈലാസമനന്തരം. (13)

കുമ്പിടാമരനെച്ചെന്റു തമ്പിരാനെപ്പുരാരിയെആറുമമ്പിളിയും ചൂടി നീറും പൂശിന മായനെ. (14)

സാമവേദങ്ങളും കേട്ടു പോയ് മഹാദേവപുത്രനെഅയ്യനെ ബ്‌ഭക്തകള്‍ക്കെല്ലാം മെയ്യനെപ്പോയമേയനെ; (15)

കണ്ടന്‍ പണ്ടു ജനിപ്പിച്ച പുണ്ഡരീകാക്ഷപുത്രനെനായാട വല്ലും ചേകോനെക്കായാമ്പൂമേനിവര്‍ണ്ണനെ; (16)

കോട്ടാകാരമതും കണ്ടാലിഷ്ടമാമ്പാടി കാണലാംആമ്പാടിക്കുട്ടനെക്കാണാമോപ്പിക്കണ്ടോരെടുക്കയും (17)

വളര്‍ന്ന പശുവിന്‍ പിമ്പേ കളിച്ചു ചില കാളമാര്‍എറിഞ്ഞു തമ്മിലേ കുത്തിത്തുറന്നു ചിതറിന്റെടം. (18)

പാലുമുണ്ടു കളിച്ചിട്ടു വാലുയര്‍ത്തോരു വീതിയില്‍പിള്ളയെക്കാണവല്ലാഞ്ഞു തള്ള നിന്റുഴലിന്റെടം. (19)

മരക്കലത്തിന്മേല്‍ വന്ന ചരക്കു പല ജാതിയുംഎടുത്തു പപ്പര ക്കൈയര്‍ നടപ്പിതൊരു വീതിയില്‍. (20)

നെല്ലിന്നരിചി താവെന്റു ചൊല്ലിച്ചിലരഴയ്ക്കയുംതേങ്ങാ താ വെറ്റിലെയ്ക്കുന്റും മാങ്ങാ തരുവനെന്‍കയും. (21)

* * *

തലയും മുലയും തുള്ളത്തമ്മെത്താമും മറന്നുടന്‍ (22)

മുന്‍പും പിന്‍പും തഥാ കയ്യും മെയ്യും കാട്ടിപ്പകര്‍ന്നുടന്‍കലര്‍ന്നു പേശി മീന്‍ വില്ക്കും ചെറുമിക്കുട്ടവും ക്വചില്‍. (23)

കാന്തിയും ചെല്‌വമും മിക്ക കാന്തളൂര്‍ചാല കാണലാംമൂന്റു കോയിലുമെന്മുന്നില്‍ത്തോന്റും തത്ര മഠങ്ങളും. (24)

പേണിത്തൊഴുതു പോം നേരമണയത്തഗ്രശാലയില്‍ഊണിന്നു ചെന്റു നില്പോരും നാണിപ്പോകിന്റ ലോകരും. (25)

കണ്ട വേദിയരെല്ലാരുമുണ്ടുദാരിച്ചു ഭദ്രമായ്ദുസ്സും പറഞ്ഞിട്ടന്യോന്യം മുസ്രോളിപ്പു തൊരിത്തിരി. (26)

ഇങ്ങനെയാണു് ആ കാവ്യത്തിന്റെ ഗതി. തിരുവനന്തപുരത്തെ തീര്‍ത്ഥങ്ങള്‍, അങ്ങാടി, വിഷ്ണുവിന്റെ ദശാവതാരങ്ങള്‍ മുതലായവയെപ്പറ്റിയുള്ള ചിത്രണം ഏറ്റവും സമുജ്ജ്വലമായിരിക്കുന്നു.

ʻʻതലയും മുലയും തള്ളത്തമ്മെത്താമും മറന്നുടന്‍
മുന്‍പും പിന്‍പും തഥാ കയ്യും മെയ്യും കാട്ടിപ്പകര്‍ന്നുടന്‍
കലര്‍ന്നുപേശി മീന്‍ വില്ക്കും ചെറുമിക്കൂട്ടവും ക്വചില്‍ˮ

എന്നും മറ്റും സ്വഭാവോക്തിസുന്ദരമായി കവനം ചെയ്യുവാന്‍ ഒരു അനുഗൃഹീതകവിക്കല്ലാതെ സാധിക്കുന്നതല്ല. മയാ ശ്രുതം എന്നും മറ്റും പറയുന്നതില്‍നിന്നു കവി തിരുവനന്തപുരത്തുകാരനല്ലെന്നും, ʻദുസ്സ്ʼ ʻമുസ്രോളിപ്പ്ʼ മുതലായ വാക്കുകള്‍ പ്രയോഗിച്ചിരിക്കുന്നതില്‍നിന്നു് ഒരു നമ്പൂരിയാണെന്നും മനസ്സിലാക്കാം.

No comments:

Post a Comment

Featured post

100 ചോദ്യങ്ങൾ വായിക്കാതെ പോകരുത്

​1)ജാതി നാശിനി സഭ സ്ഥാപിച്ചത് ആരാണ്..?- ആനന്ദ തീര്ഥന്‍ 2.ശ്രീ നാരായണ ഗുരു ജനിച്ച വര്ഷം ഏതാണ്.?- 1856 3.ആത്മവിദ്യാ സംഘം സ്ഥാപിച്ചത് ആരാണ്.?...